ഭ്രാന്തു പെയ്യുന്നത്
ഭ്രാന്തു പെയ്യുന്നത്
(യാത്രാമൊഴി)
പേക്കിനാവൊക്കെയും പെയ്തൊഴിയാത്തൊരീ
പ്രേതഗേഹത്തിന്‍ ഇരുള്‍ തിണ്ണയില്‍
നറുനിലാവിഴയുന്ന തലയോടു മൂടി
മരണത്തിലേക്ക് പനിച്ചിരിക്കുന്നു ഞാന്‍
പതിവു മൌനങ്ങളും
പകലു പോലും
പകയൊടുങ്ങാതെ പല്ലിറുമ്മവേ
പതിയിരുന്നാരോ കല്ലെറിയുന്നു
ചോര തോരാതെ
നോവു തീരാതെ
പഴയ ഭാണ്ഡമായ് പതറി നില്‍ക്കവേ
ശിരസ്സിലാകെ ഇടിമുഴങ്ങുന്നു
ദിക്കു ഭേദിച്ചുള്ളിലാകെ കുത്തിയാര്‍ക്കുന്നു
മുഴുഭ്രാന്തിന്‍ മുഴുക്കലി.
വിഫലഭോഗങ്ങള്‍ വറുതിയായ് തീരവേ
കൊടും ഭക്തി രേതസ്സായുറഞ്ഞുകൂടിയെന്‍
ശപ്തപ്രാണനുരുവായതും
വിത്തുപൊട്ടി ചരരാശിയിലേക്കൊരു
വടവൃക്ഷമായ് പടര്‍ന്നതും
ഒടുവില്‍ ഒരു യൌവ്വനതീക്ഷ്ണമാം സന്ധ്യയില്‍
കാമക്കലിയുറഞ്ഞൊരു കൊടുങ്കാറ്റിനെ കാമിച്ചതും..
ഇല്ല, കരിനാഗമിഴയുമീ സ്മൃതിയുടെ ജാലകം
മൃതിയുടെ വിരിയിട്ടടയ്ക്കട്ടെ ഞാനിന്ന്
പീളകള്‍ കെട്ടിയടയുന്നു കണ്ണുകള്‍
പടിയിറങ്ങുന്നു നിദ്രയും,
പിന്നെ കൊടുങ്കാറ്റ് മുളച്ചൊരീ പേക്കിനാക്കൂട്ടവും.
പാടേ മറന്നിട്ടുംകരള്‍
പാതി പറിച്ചെറിഞ്ഞിട്ടും
ഇളം കാറ്റില്‍ ഇടക്കിടെയെത്തിയെന്‍
ഇടനെഞ്ചു കൊത്തിപ്പറിക്കുന്നു കാമുകി.
കവിത വറ്റിയോ?
കയറില്‍ കുരുങ്ങിയോ?
വിശപ്പിനു വിഷം തിന്നൊടുങ്ങിയോ?
തിരക്കുന്നു കാമുകി.
വെറി പൂണ്ട ചിത്തത്തില്‍വിളറുന്നു കോശങ്ങള്‍.
നെറികെട്ട ജനിതകം ഉറഞ്ഞു തുള്ളുന്നു.
തലയറഞ്ഞുള്ളിലേക്കിടമുറിയാതെ
ഇടിവെട്ടി ചോരുന്നു മുഴുഭ്രാന്തിന്‍ മുറജപം.
വരിക ദൈവങ്ങളേ വരവു വെയ്ക്കുക
പിഴച്ചു പോയൊരീ പഴയ നേര്‍ച്ചകള്‍.
ഭിക്ഷയായ് നീ തന്ന ജന്മമേ പശിപൂണ്ട്
ഭിക്ഷയ്ക്കു വെച്ചു ഞാന്‍കാത്തിരുന്നെങ്കിലും,
ഭിക്ഷയായ് നീയെനിക്കേകിയ
മുഴുഭ്രാന്തു മാത്രമാണിന്നെന്റെ ദൈവമേ
വക്കു പൊട്ടിയോരീ കരളിന്റെ പാത്രത്തില്‍
പശിയടങ്ങാതെയലറുന്നു പിന്നെയും.
അറിയുന്നു ഞാനിന്നു,
വിഹ്വല വിഹിതമായ്
ഇവിടെയീ വഴിവക്കില്‍
വിധി കാത്തു വിളറിക്കിടക്കവേ
പങ്കിട്ടെടുക്കുകില്ലൊരു പട്ടിയും പ്രാണനെ.
മഴയാര്‍ത്തലയ്ക്കുന്നു
പിന്നെയുംപിന്നെയും,
എന്നെ ഭോഗിക്കുന്നു.
തലച്ചോറില്‍ ആയിരം വിത്തുകള്‍ പൊട്ടുന്നു
തുറിച്ച കണ്ണൂകള്‍ തുളച്ചു ചാടുന്നു
മുടിഞ്ഞ ഭ്രാന്തിന്റെ മുഴുത്ത വേരുകള്‍.
മുറിഞ്ഞ വായിലൂടൊഴുകിയെത്തുന്നു
കൊഴുത്ത ചോരയില്‍ തുടുത്ത പൂവുകള്‍.
മറഞ്ഞ ബോധത്തിന്നടഞ്ഞ വാതിലില്‍
തലയറഞ്ഞു ഞാന്‍ തളര്‍ന്നു നില്‍ക്കവേ
തണുത്തകാറ്റിലൂടരികിലെത്തിയെന്‍
വിരല്‍ തലോടി വിളിപ്പതാരോ?.
കൊടിയ ഭ്രാന്തിന്റെ കനലു പൂക്കുന്ന
ചിതയില്‍ വെച്ചെന്നെ ചുടുന്നതാരോ?.
കാറ്റേ നീയും തിരിഞ്ഞു നോക്കാതെ പോക
പേക്കിനാവൊക്കെയും വിട്ടൊഴിയാതെയീ
പ്രേതഗേഹത്തിന്നിരുള്‍തിണ്ണയില്‍
ഈച്ചയാര്‍ത്തും, ഈറന്‍ പുതച്ചും,
ശവംനാറി കെട്ടിപ്പുണര്‍ന്നും
ഈ വഴിപോക്കനുറങ്ങട്ടെ
ഉണര്‍ത്താതെ പോക നീ.
മുഴുഭ്രാന്തിന്‍ മുറജപംമുടക്കാതെ പോക നീ.
കരളിലെ കനലൂതിയുണര്‍ത്താതെ പോക നീ
കരളിലെ കനലൂതിയുണര്‍ത്താതെ..
(യാത്രാമൊഴി)
പേക്കിനാവൊക്കെയും പെയ്തൊഴിയാത്തൊരീ
പ്രേതഗേഹത്തിന്‍ ഇരുള്‍ തിണ്ണയില്‍
നറുനിലാവിഴയുന്ന തലയോടു മൂടി
മരണത്തിലേക്ക് പനിച്ചിരിക്കുന്നു ഞാന്‍
പതിവു മൌനങ്ങളും
പകലു പോലും
പകയൊടുങ്ങാതെ പല്ലിറുമ്മവേ
പതിയിരുന്നാരോ കല്ലെറിയുന്നു
ചോര തോരാതെ
നോവു തീരാതെ
പഴയ ഭാണ്ഡമായ് പതറി നില്‍ക്കവേ
ശിരസ്സിലാകെ ഇടിമുഴങ്ങുന്നു
ദിക്കു ഭേദിച്ചുള്ളിലാകെ കുത്തിയാര്‍ക്കുന്നു
മുഴുഭ്രാന്തിന്‍ മുഴുക്കലി.
വിഫലഭോഗങ്ങള്‍ വറുതിയായ് തീരവേ
കൊടും ഭക്തി രേതസ്സായുറഞ്ഞുകൂടിയെന്‍
ശപ്തപ്രാണനുരുവായതും
വിത്തുപൊട്ടി ചരരാശിയിലേക്കൊരു
വടവൃക്ഷമായ് പടര്‍ന്നതും
ഒടുവില്‍ ഒരു യൌവ്വനതീക്ഷ്ണമാം സന്ധ്യയില്‍
കാമക്കലിയുറഞ്ഞൊരു കൊടുങ്കാറ്റിനെ കാമിച്ചതും..
ഇല്ല, കരിനാഗമിഴയുമീ സ്മൃതിയുടെ ജാലകം
മൃതിയുടെ വിരിയിട്ടടയ്ക്കട്ടെ ഞാനിന്ന്
പീളകള്‍ കെട്ടിയടയുന്നു കണ്ണുകള്‍
പടിയിറങ്ങുന്നു നിദ്രയും,
പിന്നെ കൊടുങ്കാറ്റ് മുളച്ചൊരീ പേക്കിനാക്കൂട്ടവും.
പാടേ മറന്നിട്ടുംകരള്‍
പാതി പറിച്ചെറിഞ്ഞിട്ടും
ഇളം കാറ്റില്‍ ഇടക്കിടെയെത്തിയെന്‍
ഇടനെഞ്ചു കൊത്തിപ്പറിക്കുന്നു കാമുകി.
കവിത വറ്റിയോ?
കയറില്‍ കുരുങ്ങിയോ?
വിശപ്പിനു വിഷം തിന്നൊടുങ്ങിയോ?
തിരക്കുന്നു കാമുകി.
വെറി പൂണ്ട ചിത്തത്തില്‍വിളറുന്നു കോശങ്ങള്‍.
നെറികെട്ട ജനിതകം ഉറഞ്ഞു തുള്ളുന്നു.
തലയറഞ്ഞുള്ളിലേക്കിടമുറിയാതെ
ഇടിവെട്ടി ചോരുന്നു മുഴുഭ്രാന്തിന്‍ മുറജപം.
വരിക ദൈവങ്ങളേ വരവു വെയ്ക്കുക
പിഴച്ചു പോയൊരീ പഴയ നേര്‍ച്ചകള്‍.
ഭിക്ഷയായ് നീ തന്ന ജന്മമേ പശിപൂണ്ട്
ഭിക്ഷയ്ക്കു വെച്ചു ഞാന്‍കാത്തിരുന്നെങ്കിലും,
ഭിക്ഷയായ് നീയെനിക്കേകിയ
മുഴുഭ്രാന്തു മാത്രമാണിന്നെന്റെ ദൈവമേ
വക്കു പൊട്ടിയോരീ കരളിന്റെ പാത്രത്തില്‍
പശിയടങ്ങാതെയലറുന്നു പിന്നെയും.
അറിയുന്നു ഞാനിന്നു,
വിഹ്വല വിഹിതമായ്
ഇവിടെയീ വഴിവക്കില്‍
വിധി കാത്തു വിളറിക്കിടക്കവേ
പങ്കിട്ടെടുക്കുകില്ലൊരു പട്ടിയും പ്രാണനെ.
മഴയാര്‍ത്തലയ്ക്കുന്നു
പിന്നെയുംപിന്നെയും,
എന്നെ ഭോഗിക്കുന്നു.
തലച്ചോറില്‍ ആയിരം വിത്തുകള്‍ പൊട്ടുന്നു
തുറിച്ച കണ്ണൂകള്‍ തുളച്ചു ചാടുന്നു
മുടിഞ്ഞ ഭ്രാന്തിന്റെ മുഴുത്ത വേരുകള്‍.
മുറിഞ്ഞ വായിലൂടൊഴുകിയെത്തുന്നു
കൊഴുത്ത ചോരയില്‍ തുടുത്ത പൂവുകള്‍.
മറഞ്ഞ ബോധത്തിന്നടഞ്ഞ വാതിലില്‍
തലയറഞ്ഞു ഞാന്‍ തളര്‍ന്നു നില്‍ക്കവേ
തണുത്തകാറ്റിലൂടരികിലെത്തിയെന്‍
വിരല്‍ തലോടി വിളിപ്പതാരോ?.
കൊടിയ ഭ്രാന്തിന്റെ കനലു പൂക്കുന്ന
ചിതയില്‍ വെച്ചെന്നെ ചുടുന്നതാരോ?.
കാറ്റേ നീയും തിരിഞ്ഞു നോക്കാതെ പോക
പേക്കിനാവൊക്കെയും വിട്ടൊഴിയാതെയീ
പ്രേതഗേഹത്തിന്നിരുള്‍തിണ്ണയില്‍
ഈച്ചയാര്‍ത്തും, ഈറന്‍ പുതച്ചും,
ശവംനാറി കെട്ടിപ്പുണര്‍ന്നും
ഈ വഴിപോക്കനുറങ്ങട്ടെ
ഉണര്‍ത്താതെ പോക നീ.
മുഴുഭ്രാന്തിന്‍ മുറജപംമുടക്കാതെ പോക നീ.
കരളിലെ കനലൂതിയുണര്‍ത്താതെ പോക നീ
കരളിലെ കനലൂതിയുണര്‍ത്താതെ..



15 Comments:
യാത്രാമൊഴി,
സ്വാഗതം !! ഈ അരങ്ങില്‍ താങ്കളുടെ അഭാവം അനുഭവപ്പെട്ടിരുന്നു. അരങ്ങേറ്റം ഗംഭീരമായെന്നൊന്നും പറഞ്ഞതിന്റെ മാറ്റു കുറയ്ക്കുന്നില്ല..
പിന്നെ കമന്റ് നോട്ടിഫിക്കേഷന്‍ (in Blog Settings ) “blog4comments@googlegroups.com“ ലോട്ടു തിരിച്ചുവിടാന്‍ അപേക്ഷ.
നളന്‍,
നന്ദി...
പുതുവര്‍ഷാരംഭത്തില്‍ തന്നെ ഇത്തരം ഒരു കടുംകൈ ചെയ്തത് "ജനദ്രോഹം" ലാക്കാക്കിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ബ്ലോഗിങ്ങില്‍ പരിചയക്കുറവു കൊണ്ട് വരുന്ന പിഴവുകള്‍ സഹിക്കുവാനും, ചൂണ്ടിക്കാണിക്കുവാനും അപേക്ഷ!
കമന്റ്സ് തിരിച്ചു വിടാനുള്ള സൂത്രപ്പണി ചെയ്തിട്ടുണ്ട്.
യാത്രാമൊഴിക്കു സ്വാഗതമെന്നു പറഞ്ഞാൽ
"ഹന്ത ചന്ദ്രമുഖിക്കന്നു ചെന്തീയായി ചന്ദനം- വിരോധാഭാസമെന്നു" പറഞ്ഞ് അക്ഷരശ്ലോകസദസ്യരുംവായനശ്ശാലക്കാരും വാക്ഭടാചാര്യരും പിന്നെ ഇതിൽ ഉല്പ്രേക്ഷയില്ലെന്നു പറഞ്ഞ് വക്കാരിയും കൂടി എന്നെയിവിടിട്ടോടിക്കുമോ എന്നൊരു അഫ്രീദി. അതുകൊണ്ട് ഇംഗ്രീസിലാക്കി “WELCOME"
(ഏവൂരാന്റെ പാതാളക്കരണ്ടിയിലും, സിബുവിന്റെ ചീനവലയിലും ഈ പോസ്റ്റ് പെട്ടില്ലല്ലോ??)
കാറ്റേ നീയും തിരിഞ്ഞുനോക്കാതെ പോക
ഇന്നശാന്തമാം പേലവ ചിത്തങ്ങളില്
സ്നിഗ്ദസാന്ത്വനമായ് തഴുകി നീ പോവുക
കല്ലില്, മുള്ളില്, കനലില് തഴുകി നീ
ബ്ലോഗു തീരങ്ങളിലനന്തമായ് വാഴുക
നിനക്കു യാത്രാമൊഴി....
യാത്രാമൊഴിയ്കു സ്വാഗതം,
അക്ഷരങ്ങളുടെ തോരാത്ത മഴ
ആർക്കും കവരാനാകാതെ
നിർത്താതെ പെയ്തുകൊണ്ടേയിരിയ്കട്ടെ!
യാത്രാമൊഴിയ്കു സ്വാഗതം,
അക്ഷരങ്ങളുടെ തോരാത്ത മഴ
ആർക്കും കവരാനാകാതെ
നിർത്താതെ പെയ്തുകൊണ്ടേയിരിയ്കട്ടെ!
:) സ്വാഗതം.
പാടേ മറന്നിട്ടുംകരള്‍
പാതി പറിച്ചെറിഞ്ഞിട്ടും
ഇളം കാറ്റില്‍ ഇടക്കിടെയെത്തിയെ
ഇടനെഞ്ചു കൊത്തിപ്പറിക്കുന്നു കാമുകി.
യാത്രാമൊഴിയുടെ വരികളില്‍ എനിക്കേറ്റവും പ്രിയമേറിയതു്...
ഗുരോ അങ്ങേയ്ക്ക് സുസ്വാഗതം.
ഹെന്റമ്മോ ഇടിവെട്ടു തുടക്കം. കിടിലം, കില്‍ക്കിടലം, കിടിലോല്‍ക്കിടിലം, കിടിലകൃന്ത്യസ്സ്യകിടിലകില്‍ക്കൃതാതി-ക്കിടിലപലകില്‍ക്കിടിലം.. എന്നൊക്കെ പറയുന്നതിന് ദയവായി ക്ഷമിക്കണേ... പക്ഷേ ഉരുഗ്രന്‍ എഴുത്തിനെ പിന്നെ എങ്ങിനെയാ ഒന്നു വിശേഷിപ്പിക്കേണ്ടത്?..
ഉഗ്രന്‍ തുടക്കം. സുസ്വാഗതം.. തുടക്കം യാത്രാമൊഴിയിലാണെങ്കിലും ആ യാത്രാമൊഴി വേറെങ്ങോനിന്നോ ഈ ബ്ലോഗുലോകത്തേക്ക് പോരാന്‍ നേരത്ത് അവിടെ പറഞ്ഞതാണെന്ന് കരുതട്ടെ... താങ്കള്‍ക്ക് ഒരു സ്വാഗതമൊഴി തരാന്‍ കെല്‍പുള്ള അനേകായിരങ്ങളില്‍ ആരെങ്കിലും ആ കര്‍മ്മം നിര്‍വ്വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Welcome.
Balachandran ChullikaatinepOleyuLLa reethi gambheeram
ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും ഇത്രയും പേര്‍ ഇതുവഴി കടന്നു പോയെന്നറിയുമ്പോള്‍ സന്തോഷം തോന്നുന്നു.
നളന്‍
ദേവരാഗം (അന്ത മീശയാക്കുമോ ഇന്ത റാഗം?)
സിദ്ധാര്‍ത്ഥ
അതുല്യ
സു
പെരിങ്ങോടന്‍
വക്കാരിമഷ്ടാ
സുനില്‍
ഈ ബ്ലോഗല്‍ പ്രപഞ്ചത്തിലേക്ക് എന്നെ സ്വീകരിച്ച നിങ്ങളേവരുടെയും സന്മനസിനു നന്ദി പറഞ്ഞുകൊണ്ട്...
സ്വാഗതം
സ്വാഗതം സുഹൃത്തേ.
യാത്രാമൊഴി, മാസത്തില്‍ ഒരിക്കലെങ്കിലും ഭ്രാന്ത് പെയ്യുന്നു ഞാന്‍ വായിക്കാറുണ്ടായിരുന്നു ആദ്യം പോസ്റ്‍റ് ചെയ്ത സ്ഥലത്തില്‍ നിന്ന്. പിന്നെ അതു ഹാര്‍ഡ് ഡിസ്കില്‍ സേവ് ചെയ്ത് ഇടക്കിടക്കു വായിക്കാന്‍ തുടങ്ങി. ഇതാ ഇപ്പോള്‍ ബൂലോഗ കൂട്ടായ്മയിലേക്ക് പങ്കു വെക്കപ്പെട്ട് കാണുംപോള്‍ പെരുത്ത് സന്തോഷം... സ്വാഗതം...
കേരള ഫാര്‍മര്‍,
വിശാലമനസ്കന്‍,
നന്ദി...
കണ്ണുസ്
ഈ നല്ല വാക്കുകള്‍ക്ക് ഏറെ നന്ദിയുണ്ട്. ഒപ്പം,
നിങ്ങള്‍ വായിച്ചു പഴകിയതൊക്കെ ഇവിടെ പുന:പ്രതിഷ്ഠിച്ച് നിങ്ങളെ ബോറടിപ്പിക്കുന്നതില്‍ ഖേദവും
Post a Comment
Links to this post:
Create a Link
<< Home